Posts

The murder of a five-year-old girl in Aluva. The accused was arrested.

She lay under the tears-soaked flowers. For a while, someone placed a doll next to her unconscious body. The bystanders hoped in vain that she would reach out and take the doll. Even then, the crying of the mother, who was exhausted after seeing the dead body of her daughter, was breaking everyone's heart.  The five-year-old daughter of the Bihar couple, who was brutally killed in Aluva, had to say goodbye to the country. The body was brought to Taikkattukara TSC LP School, where she studied, at 8 am on Sunday for post-mortem. Her playful giggles and foot movements made her body. At that moment, mother screamed and came to her side. Before they could see her, the father, who stood beside his daughter with tired eyes, fell down weakly. The younger siblings, who did not understand anything, were shocked.  The five-year-old who went missing on Friday evening at school. Saturday found the five -year-old girl sexually assaulted and killed by anyone to comfort her. Asfaq Alat, a

കലാ ചരിത്രകാരി കവിത സിംഗ് ഇനി ഓർമകളിൽ / Art historian Kavitha Singh is now remembered

Image
കലാ ചരിത്രകാരിയും, പണ്ഡിതയും, എഴുത്തുകാരിയും മാനവികതയ്ക്കുള്ള 2018 ലെ ഇൻഫോസിസ് പ്രൈസ് ജേതാവുമായ കവിതാ സിംഗ് അന്തരിച്ചു. രണ്ട് വർഷത്തിലേറെയായി അർബുദവുമായി പോരാടുകയായിരുന്നു. സിംഗിന് 58 വയസ്സായിരുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ഈസ്‌തറ്റിക്‌സിൽ സിംഗ് സേവനമനുഷ്ഠിച്ചു, അവിടെ അവർ ഏകദേശം രണ്ട് പതിറ്റാണ്ടോളം പഠിപ്പിച്ചു. മുഗൾ, രജപുത്ര, ഡെക്കാൻ കലകളെക്കുറിച്ചുള്ള പഠനത്തിനുള്ള ഇൻഫോസിസ് സമ്മാനം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. കലയുടെ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിലും അതുവഴി മതനിരപേക്ഷത, ആധുനികത, രാഷ്ട്രീയ സംഘർഷം തുടങ്ങിയ വലിയ സമകാലിക ചോദ്യങ്ങളുമായി ദൃശ്യ സംസ്കാരത്തെ ബന്ധപ്പെടുത്തുന്നതിലും മ്യൂസിയങ്ങളുടെ പ്രാധാന്യവും അവരുടെ കൃതികൾ എടുത്തുകാണിച്ചു.   1985-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിഎയും 1987-ൽ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റി, വഡോദരയിലെ ഫൈൻ ആർട്‌സ് ഫാക്കൽറ്റിയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ എംഎഫ്എയും നേടി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ കലാചരിത്രത്തിൽ പിഎച്ച്‌ഡി പൂർത്തിയാക്കി. 1989-നും

All India study tour _2023 Day _12

All India study tour_23 Day _11

Day _11 ബിഷ്ണു പൂരുള്ള ടെറാകോട്ട ക്ഷേത്ര സന്ദർശനം  ഒഴിവാക്കുകയും, ആ ഒരു ദിവസം കൂടി ശാന്തിനികേതനിൽ തുടരാനും ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. ശാന്തി നികേതനിൽ നിന്നും ഹൗറയിലെത്തി, അവിടെനിന്നും ഷിംലയിലേക്കാണ് യാത്ര. ഹൗറയിൽ നിന്നും ഷിംലയിലേക്കുള്ള യാത്രയിൽ, കൽക്ക വരെയുള്ള യാത്രയ്ക്ക് ഞങ്ങൾക്ക് ടിക്കറ്റ് കൺഫർമേഷൻ ലഭിച്ചിരുന്നില്ല. തന്മൂലം നേരത്തെ നടത്തിയ ചെന്നൈ -ഭുവനേശ്വർ യാത്ര പോലെ ഒരു റിസ്ക് ഫാക്ടർ അതിൽ ഉണ്ടായിരുന്നു. ഹൗറയിൽ നിന്നും 28 മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ കൽക്കയിൽ എത്താൻ സാധിക്കു. നേരത്തെ ഉള്ള യാത്രയിൽ മനംമടുത്ത വിദ്യാർത്ഥികൾ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ അത്ര താല്പര്യം കാണിച്ചില്ല. എന്നാൽ കുറച്ചു വിദ്യാർത്ഥികൾ എങ്ങനെയെങ്കിലും എത്തിച്ചേരാം എന്ന പക്ഷക്കാരായിരുന്നു. ഇത് വിദ്യാർത്ഥികൾക്കിടയിൽ ഒരു പ്രശ്നമായി വളർന്നു. മൂന്നാം വർഷ വിദ്യാർത്ഥി ജിതിൻ ചില മാർഗങ്ങൾ ഞങ്ങളുടെ മുന്നിൽ വച്ചു. ഡൽഹി വഴി ഷിംലയിലേക്ക് പോകാം. അതൊരു നല്ല നിർദ്ദേശം ആയിരുന്നു. എന്നാൽ റിസർവേഷന്റെ കാര്യത്തിൽ ഒരുറപ്പുമുണ്ടായിരുന്നില്ല. വിദ്യാർത്ഥികളിൽ പലരും ഓൺലൈൻ റിസർവേഷൻ ചെയ്യാൻ ശ്രമിച്ചു. പക്ഷേ 50 പേർക്കുള്ള റിസർവേഷ

All India Study Tour_2022 Day_10

  Day _10 തണുത്ത നല്ല കാലാവസ്ഥ ആയതിനാൽ പതിവില്ലാത്തവിധം കുറേനേരം ഉറങ്ങി. ഇതിനിടയിൽ പല വിദ്യാർത്ഥികളും ഷോപ്പിങ്ങിനും മറ്റ് സ്ഥലങ്ങൾ കാണുവാനുമായി പുറത്തേക്ക് പോയിരുന്നു. പ്രീതി ടീച്ചർ ശാന്തിനികതൻ പരിസരത്തുള്ള ടെറാകോട്ട ക്ഷേത്രങ്ങൾ കാണുവാൻ പോകുന്നു എന്ന് ഫോണിൽ വിളിച്ച് അറിയിച്ചു. ഞങ്ങൾ ഉച്ചവരെ റൂമിൽ തന്നെ കഴിച്ചുകൂട്ടി. ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ബിനോയ് സാറിനോട് ചോദിച്ചു " നമുക്ക് കടുക് പാടങ്ങൾ കാണാൻ പോയാലോ? നല്ല മഞ്ഞ നിറത്തിൽ വിളഞ്ഞു കിടക്കുകയായിരിക്കും. ഇവിടെ വന്നിട്ട് അത് കാണാതെ പോയാൽ ഒരു നഷ്ടമായിരിക്കും. കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ കടുകുപാടം കാണാൻ പോകുകയും ധാരാളം ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. " " എവിടെയാണെന്ന് അറിയാമോ? " ബിനോയ് സാർ ചോദിച്ചു. " നമുക്ക് അന്വേഷിച്ചു പോകാം" പിന്നെ ഞങ്ങൾ രണ്ടുപേരും ഒരുങ്ങി ഇറങ്ങി. ചായയും ലഘു ഭക്ഷണങ്ങളും ഒക്കെ കഴിച്ചിട്ട് ഒരു 'ടുട്ടു' വിളിച്ചു. ഒരു ചെറുപ്പക്കാരനായിരുന്നു അത് ഓടിച്ചിരുന്നത്. അവനോട് കാര്യങ്ങൾ പറഞ്ഞു. അങ്ങോട്ട് പോകുന്നതിനും തിരികെ വരുന്നതിനുമുള്ള ചാർജ് പറഞ്ഞുറപ്പിച്ച ശേഷം കടുക് പാടങ്ങൾ കാണുവാനായി ഞങ്ങൾ യാ

All India Study Tour_2022 Day_09

  Day _09 ശനിയാഴ്ച അതിരാവിലെ തന്നെ എഴുന്നേറ്റ് ആകാശ് ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്തു. വീണ്ടും എല്ലാവരും ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തി. രാവിലെ ആറു മണിക്കുള്ള ഗണദേവത എക്സ്പ്രസിൽ ഞങ്ങൾ ബോൽ പൂരിലേക്ക് യാത്രയായി. ബോൽപൂർ റെയിൽവേ സ്റ്റേഷൻ ശാന്തി നികേതൻ റെയിൽവേ സ്റ്റേഷൻ എന്നുകൂടി അറിയപ്പെടുന്നുണ്ട്. 8:45ന് ഞങ്ങൾ ബോൽപൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ശാന്തിനികേതൻ പൊതുവേ സ്വച്ഛന്ദമായ ഒരു സ്ഥലമാണ്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനിൽ ശബ്ദമുള്ള വാഹനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. "ടുട്ടു" എന്ന് വിളിപ്പേരുള്ള ഇലക്ട്രിക് വാഹനത്തിലാണ് ഞങ്ങൾ പുറപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ ആറു പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് അതിലെ സീറ്റിംഗ്. ജാഥ പോലെ 10 വാഹനങ്ങളിലായി ഞങ്ങൾ പൂർവ്വപള്ളി റസ്റ്റ് ഹൗസ് ലക്ഷ്യമാക്കി യാത്രയായി. ആഢ്യത്വവും, ആധുനിക സുഖസൗകര്യങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ സ്ഥലമായിരുന്നു പൂർവ്വപള്ളി റസ്റ്റ് ഹൗസ്. ഡോർമെട്രി കളിലും, മുറികളിലും ആയിട്ടാണ് വിദ്യാർത്ഥികൾ താമസിച്ചത്. വിശാലമായ മുറികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നു. നാട്ടിലെ സ്വന്തം വീട്ടിൽ വന്ന ഒരു അനുഭവമായിരുന്നു എല്ലാവർക്കും. ചെന്നപാടെ കുളിക്ക

All India Study Tour_2022 Day_08

  Day _08 രാവിലെ 6:50ന് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഹൗറ റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി. സ്റ്റേഷന്റെ തൊട്ടടുത്ത് തന്നെയാണ് താമസിക്കാനുള്ള ഹോട്ടൽ എന്ന് ഗൂഗിൾ മാപ്പ് പറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കി ഞങ്ങൾ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരു വീട്ടിലേക്ക് 'വടക്കുവശത്ത് കൂടി' കയറി ചെല്ലുന്നത് പോലെയുള്ള അവസ്ഥയായിരുന്നു അത്. ഹൗറ റെയിൽവേ സ്റ്റേഷന്റെ ഏറ്റവും മോശപ്പെട്ട വശത്തുകൂടിയാണ് ഞങ്ങൾ പുറത്ത് ഇറങ്ങിയത്. പച്ചക്കറി വേസ്റ്റുകളും, മത്സ്യഗന്ധം പേറുന്ന ഓടകളും ഉള്ള ഒരു സ്ഥലത്ത് കൂടിയാണ് ഞങ്ങൾ നടന്നത്. ചുറ്റും മനംമടുപ്പിക്കുന്ന കാഴ്ചകൾ. വളരെ ആവേശത്തോടെ കൽക്കട്ട കാണാൻ വന്ന ഞങ്ങൾക്ക് വലിയ നിരാശയായി. ഒടുവിൽ താമസ സൗകര്യം ഏർപ്പാട് ചെയ്തിരുന്ന ആകാശ ഹോട്ടലിൽ എത്തി. ഹൗറ ഫിഷ് മാർക്കറ്റിന്റെ നേരെ എതിർവശത്തായിരുന്നു ഈ ഹോട്ടൽ. ഇനി പരിസരത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ. ലോറികളിലും മറ്റും കൊണ്ടുവന്ന മീനുകൾ പല സ്ഥലങ്ങളിലേക്ക് ചെറിയ ചെറിയ വാഹനങ്ങളിൽ കയറ്റുന്ന അനേകം തൊഴിലാളികൾ. ഏറ്റവും കൗതുകകരമായി തോന്നിയത് അംബാസിഡർ കാറിന്റെ ഡിക്കിയിലും സീറ്റിലും മറ്റും മത്സ്യം അടുക്കുന്ന കാഴ്ചയാ